Thursday, April 25, 2024 4:58 am

പെരുനാട്ടിൽ പേ പട്ടി ആക്രമണം തുടര്‍ക്കഥയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടിൽ പേ പട്ടി ആക്രമണം തുടര്‍ക്കഥയാവുന്നു. മുന്‍പ് പേപ്പട്ടി ആക്രമണത്തില്‍ മരണം അടക്കം ഉണ്ടായ സ്ഥലത്ത് ഇത്തവണ ഇരയായത് മൂന്നുപേർ. പെരുനാട് കാർമേൽ എഞ്ചിനിയറിങ്ങ് കോളേജിന് സമീപം താമസിക്കുന്ന പൂങ്കാമണ്ണിൽ മറിയാമ്മ (85), കൊച്ചുമോൾ ലിജി (29), പെരുനാട് ഉഷാകുമാരി (58) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. പേപട്ടിയുടെ ആക്രമണം പെരുനാട്ടിൽ കുറഞ്ഞു വരികയായിരുന്നു.

മറിയാമ്മയുടെ കണ്ണിന്റെ ഭാഗത്ത്‌ ചാടിയാണ് നായ ആക്രമിച്ചത്. കൊച്ചുമകൾ ലിജി ശബ്ദം കേട്ട് വന്നപ്പോൾ ലിജിയുടെ കാൽമുട്ടിനും പട്ടി കടിച്ചു. ശേഷം പട്ടി ഓടി പോകുകയും വഴിയിൽ ലോട്ടറി വിൽപ്പനക്കാരിയായ ഉഷാകുമാരിയെ ആക്രമിക്കുകയും ചെയ്തു. ഇതുകണ്ട് നിന്ന പ്രദേശവാസികൾ പട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. മൂന്നു പേരെയും പെരുനാട് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. തുടര്‍ന്ന് പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

പെരുനാട് പഞ്ചായത്ത് സെക്രട്ടറി പെരുനാട്ടിലെ വെറ്റിനറി സർജനെ വിളിക്കുകയും പട്ടിയുടെ ജഢം പോസ്റ്റ്മോർട്ടം ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൃത്യമായ ഇടപെടൽ ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. പഞ്ചായത്ത്‌ സെക്രട്ടറിയും പ്രസിഡന്റ്‌ കൂടി സ്വകാര്യ ജീപ്പില്‍ നായയുടെ ജഢം എടുത്ത് പഞ്ചായത്തിലെ രണ്ട് സ്റ്റാഫുകളെയും ചുമതലപ്പെടുത്തി തിരുവല്ല മഞ്ഞാടി വെറ്റിനറി ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടം ചെയ്യുന്നതിനായി മാറ്റി. മൃഗങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് പെരുനാട്ടിലെ വെറ്റിനറി വിഭാഗമെന്നും മൃഗ സംരക്ഷണ വകുപ്പ് അടിയന്തര പരിഗണന ഇത്തരം കാര്യങ്ങളിൽ നടത്തണമെന്നും പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മീന്‍മുട്ടി വനപ്രദേശത്തിന് സമീപം മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി ; വൻ ദൂരുഹത

0
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും...

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...