ഇൻഷുറൻസിനും ലോണിനും ആളുകളെ വിളിക്കും, ഒന്നും കൊടുക്കാതെ കോടികൾ തട്ടി ; 11 പേരുടെ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വെറും 2500 രൂപ കൊടുത്ത് ഓൺലൈനിൽ നിന്ന് സംഘടിപ്പിച്ച ആളുകളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോൾ സെന്റ‍ർ സജ്ജീകരിക്കുകയും ഇൻഷുറൻസ്, വായ്പാ തട്ടിപ്പുകളിലൂടെ ആയിരക്കണക്കിന് പേരിൽ നിന്ന് ഈ സംഘം പണം തട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒൻപത് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. നേരത്തെ ഒരു പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഏജന്റുമാരായി ജോലി ചെയ്തിരുന്ന രണ്ട് പേരായിരുന്നു സംഘത്തിലെ പ്രധാനികൾ. ഇവർ നോയിഡ സെക്ടർ 51 മാർക്കറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലാണ് വ്യാജ കോൾ സെന്റർ നടത്തിയിരുന്നത്. ലോണുകളിലൂടെയും ഇൻഷുറൻസ് പോളിസികളിലൂടെയും വൻ നേട്ടം വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ച് കബളിപ്പിക്കുന്നതായിരുന്നു പ്രവർത്തന രീതി. ഡൽഹിക്ക് പുറത്തുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മുഖ്യ സൂത്രധാരന്മാരായ ആഷിഷ്, ജിതേന്ദ്ര എന്നിവർ ഇവരുടെ വ്യാജ കോൾ സെന്ററിൽ നിന്ന് ആളുകളെ ബന്ധപ്പെടാനായി ഒൻപത് സ്ത്രീകളെ ജോലിക്ക് വെച്ചു. ഇവരാണ് ഏജന്റുമാരെന്ന വ്യാജേന ആളുകളെ ബന്ധപ്പെട്ടിരുന്നത്.

ഉപഭോക്താക്കളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന സിം കാർഡുകളെല്ലാം വ്യാജ ആധാർ കാർഡുകൾ സമ‍പ്പിച്ച് വാങ്ങിയതായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കും. പണം സ്വീകരിച്ചതിരുന്നത് പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കായിരുന്നു. അരവിന്ദ് എന്നയാളുടെ പേരിലുള്ള ഈ അക്കൗണ്ട് ഉപയോഗിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് മാസം 10,000 രൂപ നൽകിയിരുന്നു. കർണാടക സ്വദേശിയായ അരവിന്ദും അറസ്റ്റിലായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതായിരുന്നു രീതി. ഇരുവരും നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒരു ഡയറി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പതിനായിരം പേരുടെ വ്യക്തി വിവരങ്ങൾ 2500 രൂപയ്ക്ക് ഒരു വെബ്സൈറ്റിൽ നിന്നാണ് വാങ്ങിയത്. ഇത് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള ആളുകളെ ഫോണിൽ വിളിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...