കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. വകയാർ പനനിൽക്കും മുകളിൽ മജീഷ് ഭവനം മനോജ് (50) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിയഞ്ചിന് പുലർച്ചെയായിരുന്നു സംഭവം.
കൃഷിക്കാരനായ മനോജ് വാഴത്തോട്ടത്തിൽ വെള്ളം നനച്ചുകൊണ്ടിരിക്കുമ്പോൾ കാട്ടുപന്നി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം. സംഭവത്തെ തുടർന്ന് സന്തോഷ് കൊല്ലൻപടി, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലീം ജോസ്, കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി സനോജ്, ബീറ്റ് ഓഫീസർമാരായ ഷിയാദ്, അശ്വതി തുടങ്ങിയവർ വീടും സംഭവസ്ഥലവും സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.






























