Sunday, May 12, 2024 10:18 am

കറുത്ത മാസ്‌ക്ക് ഉപയോഗിക്കരുത്, മാധ്യമപ്രവര്‍ത്തകര്‍ ഒരുമണിക്കൂര്‍ മുന്‍പ് എത്തണം ; മുഖ്യന് സുരക്ഷ കൂട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടി.വിവാദത്തില്‍ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി പ്രതികരിക്കാതെ മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പോലും മറുപടിയില്ലാതിരിക്കയാണ് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് പറയുന്നത്.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂര്‍ മുന്‍പ് സുരക്ഷാ നിയന്ത്രണത്തിലാക്കും. കൂടുതല്‍ പോലീസിനെ വിന്യസിച്ചാകും സുരക്ഷാ നിയന്ത്രണം. സായുധ ബറ്റാലിയനുകളില്‍ നിന്നാണ് കൂടുതല്‍ പോലീസിനെ വിന്യസിക്കുക. മുഖ്യമന്ത്രിക്കു നിലവില്‍ സെഡ് പ്ലസ് സുരക്ഷയാണുള്ളത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൈലറ്റ്, എസ്‌കോര്‍ട്ട് ക്രമീകരണങ്ങള്‍ മന്ത്രിമാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിച്ച വ്യക്തികള്‍ക്കും സുരക്ഷ നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ വര്‍ധിപ്പിച്ചത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്. പലയിടങ്ങളിലും മുഖ്യന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിന്നക്കനാൽ പഞ്ചായത്ത് ഭരണം അട്ടിമറിച്ചു ; പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ചു ; മാത്യു കുഴൽനാടനെതിരെ...

0
ഇടുക്കി: ചിന്നക്കനാൽ ഭൂമി പ്രശ്നത്തിൽ കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ...

കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം ; വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

0
ന്യൂ ഡൽഹി: കേരളത്തിലെ വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി....

അരളിപ്പൂ വിൽപ്പനയുടെ കാര്യത്തിൽ തീരുമാനമായി ; പകരക്കാരനായി ഇനി പനിനീർ റോസ്?

0
തൃശ്ശൂർ: കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീർ...

കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ വിമർശിച്ചതിൽ നടപടി ; പ്രതിഷേധിക്കാൻ ഭരണാനുകൂല...

0
തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച തിരുവനന്തപുരം കളക്ടറെ...