കോഡൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി 80 ലക്ഷത്തിന്‍റെ കുഴല്‍പണം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോഡൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി 80 ലക്ഷത്തിന്റെ കുഴല്‍പണം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണല്‍ വീട്ടില്‍ അജി ജോണ്‍സണ്‍ (32), ‘രമ്യഭവനം’ വീട്ടില്‍ രഞ്ജിത്ത് (26) എന്നിവരെയാണ് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ 26ന് നാല് വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയാണ് കുഴല്‍പണം കടത്തുകയായിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. അജി ജോണ്‍സണ്‍ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് വധശ്രമമടക്കം 15ഓളം കേസുകളിലെ പ്രതിയാണ്. ഇയാള്‍ അടുത്തിടെ ചില തമിഴ് പടങ്ങളില്‍ അഭിനയിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. രഞ്ജിത്തും വധശ്രമം, വാഹനം മോഷണം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്.

തൃശൂര്‍ ഒല്ലൂരില്‍ ഒരുകോടി കവര്‍ന്ന സംഭവത്തില്‍ ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയിലായ അജി ജോണ്‍സണും ജയിലില്‍ കിടക്കുന്ന സമയത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. അജി ജോണ്‍സണിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എറണാകുളം സ്വദേശി സതീഷ്, മങ്കട ബിജേഷ്, തിരൂരങ്ങാടിയിലെ നൗഷാദ്, മുസ്തഫ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് നേതൃത്വം നല്‍കിയ സംഘത്തലവന്‍ നിലമ്പൂര്‍ സ്വദേശി സിറില്‍ മാത്യു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങും. എസ്.ഐ അമീറലി, ഗിരീഷ് പി സഞ്ജീവ്, പി. സലീം, കെ.ദിനേശ്, ആര്‍.ഷഹേഷ്, സി.രജീഷ് ജസീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...