അനാഥാലയത്തിൽ നിന്ന് പഠിക്കുന്ന പതിനൊന്നും പതിനാലും വയസുള്ള പെൺകുട്ടികൾക്ക് അവധിക്ക് വീട്ടിൽപോകാൻ മടി : അന്വേഷണം എത്തിയത് അച്ഛനിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി ഒരു ശിക്ഷ വിധിച്ചു. പാലോട് പെരിങ്ങമ്മല ചിതറ മേലേമുക്ക് ബ്ലോക്ക് നമ്പർ 165 ൽ ഷൈജു എന്ന നാൽപ്പത്തിയെട്ടു വയസ്സുകാരന് 17 വർഷം കഠിനതടവും 65,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തൻ്റെ രണ്ടു പെൺമക്കളെ അവരുടെ ബാല്യകാലം മുതൽ പീഡനത്തിന് വിധേയനാക്കുന്ന കുറ്റത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. അത്യപൂർവ്വമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് കെ.പി. സുനിൽ വിധി പ്രസ്താവിച്ചത്. പതിനൊന്നും പതിനാലും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലായിരുന്നു ഈ ശിക്ഷ.

ക്രൂരമായ ലെെംഗിക പീഡനങ്ങളാണ് പിതാവിൽ നിന്നും ഈ പെൺകുട്ടികൾ അനുഭവിച്ചത്. മൂന്നു വയസ്സുമുതൽ ഈ കുട്ടികൾ അനാഥാലയത്തിലായിരുന്നു നിന്നിരുന്നത്. അവിടെ നിന്നുമാണ് പഠനവും നടത്തിയിരുന്നത്. സ്കൂൾ അവധി ദിനങ്ങളിൽ വീട്ടിൽ എത്തുമ്പോഴെല്ലാം അച്ഛനിലെ മൃഗം ഉയർത്തെഴുന്നേൽക്കുമായിരുന്നു. വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്ത സമയത്തെല്ലാം കുട്ടികൾ പിതാവിൻ്റെ ലെെംഗിക വെെകൃതങ്ങൾക്ക് ഇര യായിരുന്നു. കുട്ടികൾ അനാഥാലയത്തിൽ നിന്നും വീട്ടിലെത്തുമ്പോഴെല്ലാം പീഡനം തുടർന്നതോടെ അവർ വീട്ടിലേക്ക് വരാതായി.

അനാഥാലയത്തിൽ കഴിയുന്ന എല്ലാവരും അവധിക്കാലത്ത് വീട്ടിൽപ്പോകുമ്പോൾ ഈ കുട്ടികൾ മാത്രം വീട്ടിൽപോകുന്നതിന് താൽപര്യം കാണിക്കാത്തത് അനാഥാലയ അധികൃതരിൽ സംശയമുളവാക്കി. ഇതിനു പിന്നിലെ സംഭവമെന്താണെന്ന് അന്വേഷിച്ചുപോയ അനാധാലയ അധികൃതരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ സത്യങ്ങൾ മുന്നിലെത്തിയതും. തുടർന്ന് രണ്ടുപേരും പീഡന സംഭവങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് വ്യക്തമാക്കുകയായിരുന്നു. പീഡനത്തിന് ഇരയായവർ രണ്ടുപേരായതിനാൽ രണ്ടു കേസായിട്ടാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ 13 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷൻ 15 രേഖകളും ഹാജരാക്കി. രണ്ടാമത്തെ കേസിൽ 17 സാക്ഷികളെയും കോടതി വിസ്തരിച്ചു. 20 രേഖകളാണ് പ്രോസിക്യൂഷൻ ഈ കേസിൽ ഹാജരാക്കിയത്.

ഇയാളിൽ നിന്നും ഈടാക്കുന്ന പിഴത്തുക രണ്ട് ഇരകൾക്കുമായി നൽകാൻ പോക്‌സോ ജഡ്ജ് വിധിച്ചു. അഡ്വ. സരിത ഷൗക്കത്തലിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. എയ്ഡ് പ്രോസിക്യൂഷൻ്റെ ഭാഗമായി സുനിത സഹായിയായി എത്തി. പാലോട് സിഐ മാരായ കെബി മനോജ് കുമാർ, ബി അനിൽകുമാർ എന്നിവരാണ് രണ്ട് കേസിൻ്റെയും അന്വേഷണച്ചുമതല നിർവഹിച്ചത്.

പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ 14 മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പെൺ മക്കളെ ബാല്യകാലം മുതൽ ലൈംഗികമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതായതോടെ പെൺകുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ചു പോകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....