പോലീസ് ജീപ്പില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: കോവിഡ് പരിശോധനക്കുശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പില്‍നിന്ന് ചാടിപ്പോയ പ്രതിയെ ഒരുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടി. സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എ.എന്‍. സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ആലപ്പുഴ എടത്വ ചങ്ങംചേരി വൈത്തിശ്ശേരിയില്‍ വിനീതാണ് (20) ശനിയാഴ്ച ഉച്ചയോടെ കടന്നുകളഞ്ഞത്.

കേസിന്റെ ഭാഗമായി കോവിഡ് പരിശോധനക്കുശേഷം തൃക്കാക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് ജീപ്പില്‍ നിന്നാണ് കടന്നത്. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാത്രിയോടെ ആലപ്പുഴയില്‍നിന്ന് വിനീതിനെ പിടികൂടി. ശനിയാഴ്ച ഉച്ചയോടെ കാക്കനാട് കലക്ടറേറ്റ് സിഗ്നല്‍ ജംങ്ഷനില്‍ വെച്ചായിരുന്നു നിരവധി കേസുകളില്‍ പ്രതിയായ വിനീത് രക്ഷപ്പെട്ടത്. തൃപ്പൂണിത്തുറയില്‍ കോവിഡ് ടെസ്റ്റ് നടത്തി തിരിച്ച്‌ കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

എറണാകുളം കലക്ടറേറ്റിന് സമീപം സിഗ്നല്‍ കാത്തുനില്‍ക്കെ പോലീസ് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സിഗ്നലിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടായതിനാല്‍ പോലീസിന് പിന്തുടര്‍ന്ന് പിടിക്കാന്‍ കഴിഞ്ഞില്ല. വിനീതിന്റെ കൈയില്‍ വിലങ്ങുണ്ടായിരുന്നെങ്കിലും അതിവേഗം ഓടിമറഞ്ഞു. ഇയാളെ മൂന്നുദിവസം മുമ്പ് ആലപ്പുഴയിലെ വീട്ടില്‍നിന്ന് പാലാരിവട്ടം പോലീസാണ് പിടികൂടിയത്.

തൃക്കാക്കര പോലീസ് പരിധിയിലെ കേസുകളില്‍കൂടി പ്രതിയായിരുന്നതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെനിന്ന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കസ്റ്റഡിയില്‍നിന്ന് കടക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....