തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തോട്ടപ്പള്ളി കൊലപാതകകേസുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിവരം. അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും ഇതിൽ പറയുന്നു. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിമാന്റ് റിപ്പോർട്ടിൽ ഇല്ല.

എല്ലാം ചെയ്തത് അബൂബക്കർ എന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് ആദ്യം അറസ്റ്റിലായ ആളുടെ മുകളിൽ മുഴുവൻ കുറ്റവും ചുമത്തിയുള്ള റിമാന്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകകുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. വീട്ടിൽ അതിക്രമിച്ചു കയറി, പീഡനം എന്നീ വകുപ്പുകൾ ഒഴിവാക്കില്ല. സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ആദ്യം അറസ്റ്റിലായ അബൂബക്കറിനെ മൂന്നാം പ്രതിയാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...