പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൂടിക്കാഴ്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് ഡൽഹിയിലെത്തും. വൈകിട്ട് 4:30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സമയം തേടിവരികയായിരുന്നു. ഈ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സമയം ലഭ്യമാകാത്തതിനെ തുടർന്ന് യാത്ര ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്-കർണാടക അതിർത്തിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകത്തിന്റെ നീക്കം തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും.

തമിഴ്‌നാടിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉന്നയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരം. മുൻ സർക്കാരിന്റെ കാലത്ത് കേന്ദ്രവും തമിഴ്‌നാടും തമ്മിൽ നിലനിന്നിരുന്ന നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കി, കേന്ദ്രവുമായി ഒരു സൗഹാർദ്ദപരമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. പ്രധാനമന്ത്രിയെ കണ്ടതിനുശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണുന്നതിനായി സി. ജോസഫ് വിജയ് സമയം തേടിയിട്ടുണ്ട്. എന്നാൽ ഈ കൂടിക്കാഴ്ച ഇന്നുണ്ടാകാൻ സാധ്യതയില്ലെന്നും നാളെയായിരിക്കും നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...