തൃശ്ശൂരിൽ മത്സരയോട്ടം ; സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടത്തില്‍ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിലാണ് സംഭവം. കുന്നംകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഹാപ്പിഡേ ബസും പാരഡൈസ് ബസും തമ്മിലായിരുന്നു മത്സരയോട്ടം. ഒടുവില്‍ പെരുമ്പിലാവ് ബസ്റ്റോപ്പില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയുരസുകയും ഒരു ബസിന്റെ സൈഡ് ഗ്ലാസില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. രണ്ട് ബസുകളുടെയും ട്രിപ്പ് നിര്‍ത്തിവെച്ചതായി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ബസുകളിലേയും യാത്രക്കാര്‍ പെരുവഴിയിലായി.

റോഡിലിറങ്ങി വലഞ്ഞ് ദുരിതത്തിലായ യാത്രക്കാര്‍ മറ്റ് ബസുകളെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. ബസുകളുടെ ട്രിപ്പുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമയ പ്രശ്‌നത്തെ ചൊല്ലിയുള്ള ബസുകളുടെ മത്സര ഓട്ടവും യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിടുകയും ചെയ്ത ബസ് തൊഴിലാളികളുടെ നടപടിയില്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇത്തരം ബസ്് തൊഴിലാളികള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിച്ചവരെ പിടികൂടാനായത് വലിയ നേട്ടം ; കണ്ണൂർ ഡിസിസി പ്രസിഡൻ്റ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ...

സമുദ്ര നിരീക്ഷണം ; സ്മാർട് ഒബ്സർവർ ബോട്ടുമായി ഖത്തർ

0
ദോഹ: സമുദ്ര പരിസ്ഥിതി നിരീക്ഷണം ശക്തമാക്കാൻ സ്മാർട്ട് ഒബ്സർവർ ബോട്ട് അവതരിപ്പിച്ച്...

വടകര എംഡിഎംഎ കേസ് : പ്രതി കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകൾ കണ്ടെത്തി പോലീസ്

0
വടകര : എം.ഡി.എം.എ കേസില്‍ പിടിയിലായ അധ്യാപിക കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി...