പ്രിയദർശിനി സർവീസുകൾ : വരുമാന നഷ്ടം കുറയ്ക്കാൻ ഒരേ റൂട്ടിൽ ഒരേ സമയത്തുള്ള ബസ് പുനഃക്രമീകരിക്കും

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സ്വകാര്യബസുകൾ നേരിടുന്ന വരുമാനനഷ്ടം പരിഹരിക്കാൻ നടപടി. ഇതിന്റെ ഭാഗമായി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യബസുകളും ഒരേസമയത്ത് ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന സാഹചര്യം പരിശോധിച്ച് പുനഃക്രമീകരിക്കും. വെള്ളിയാഴ്ച എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം. ഇതിനായി ഒരേ സമയത്തുള്ള സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്വകാര്യ ബസ്സുടമകളോട് നിർദേശിച്ചു. ബസുകളുടെ പട്ടിക ലഭിച്ചശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം. കെ. അജീഷ് പറഞ്ഞു.

ഒരേ റൂട്ടിൽ ഒരേസമയം കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും സർവീസ് നടത്തുന്നത് സ്വകാര്യബസിൽ യാത്രക്കാരില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുന്നതായി ബസ്സുടമകൾ പറഞ്ഞു. ഇത്തരം റൂട്ടുകളെക്കുറിച്ചുള്ള വിവരം ഉടൻ കൈമാറുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. സുൽത്താൻബത്തേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽനിന്നും പഴയ ബസ് സ്റ്റാൻഡിൽനിന്നും തുടങ്ങേണ്ട സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ബത്തേരിയിൽ നിന്നുള്ള താളൂർ, അമ്പലവയൽ, അയ്യംകൊല്ലി, ഗൂഡല്ലൂർ, വടുവൻചാൽ, കല്പറ്റ, മാനന്തവാടി സർവീസുകൾ ചുങ്കം സ്റ്റാൻഡിൽനിന്നു തുടങ്ങും. ബത്തേരിയിൽനിന്ന് പുല്പള്ളി, നമ്പ്യാർകുന്ന്, കല്ലൂർ, പാട്ടവയൽ സർവീസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങും.

കെ.എസ്.ആർ.ടി.സി. ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ ഒരുമിച്ച് നിർത്തിയിടുകയും അവിടെ നിന്നുതന്നെ സർവീസ് തുടങ്ങുകയും ചെയ്യുന്നത് വരുമാനനഷ്ടമുണ്ടാക്കുന്നതായി സ്വകാര്യ ബസ്സുടമകൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ ബത്തേരി നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഏർപ്പെടുത്തിയ ഈ ക്രമീകരണം നിർബന്ധമാക്കിയത്. ഇതുറപ്പാക്കാൻ പോലീസിനും നിർദേശം നൽ‌കി. പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസ്സുടമകൾ നേരിടുന്ന പ്രയാസങ്ങളെല്ലാം സർക്കാരിനെ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം കനത്ത നഷ്ടം നേരിടുന്ന കല്പറ്റ-മാനന്തവാടി, ബത്തേരി-മാനന്തവാടി, കല്പറ്റ-വടുവൻചാൽ, പുല്പള്ളി-മാനന്തവാടി റൂട്ടുകളിൽ സർവീസുകൾക്ക് പത്തു മിനിറ്റുവീതം ഇടവേള വേണമെന്ന് സ്വകാര്യ ബസ്സുടമകൾ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ജില്ലയിൽനിന്ന് തീരുമാനമെടുക്കാൻ പരിമിതിയുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടെ സർക്കാരിനെ അറിയിക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...