ചിറ്റാർ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രിയ്ക്ക് സാമ്പത്തിക അനുമതി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാർ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സർക്കാരിൽ നിന്നും സാമ്പത്തിക അനുമതി ലഭ്യമായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 25 കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് ചിറ്റാറിൽ നിർമ്മിക്കുന്നത്. അഞ്ചു നിലകളയായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം 3 ഘട്ടങ്ങളിലായിട്ടാണ് പ്രവർത്തി നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 7 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ്
ലഭ്യമായത്. ആദ്യഘട്ടത്തിൽ ഒരു ഫ്ലോറിൽ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ടു നിലകളാണ് നിർമ്മിക്കുക.

ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഓ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ , ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ മുറി, ഫാർമസി, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ, പോർച് സ്റ്റെയർ റൂമുകൾ, ശുചിമുറികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ എമർജൻസി ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ മുറി, സെപ്റ്റിക്ക് ലേബർ റൂം, ഒന്ന്, രണ്ട്, മൂന്ന് സ്റ്റേജ് ലേബർ റൂമുകൾ, ഡോക്ടേഴ്സ് റൂമുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റ് വാർഡ്, ജനറൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റ് ഐ സി യു, ഗൈനക്ക് ഐസിയു , സെപ്റ്റിക്ക് ഐസിയു, മോഡുലാർ തിയേറ്റർ,ഫാർമസി, നഴ്സിംഗ് സ്റ്റേഷൻ,പോസ്റ്റിനേറ്റൽ വാർഡ് വെയിറ്റിംഗ് ഏരിയ, ശുചി മുറികൾ, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ, സ്റ്റയർ റൂമുകൾ, തുടങ്ങിയവയാണ് ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടർന്നുള്ള രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തികൾ കിഫ്‌ബിയിൽ നിന്നും തുക ലക്ഷ്യമാക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു. 2021ൽ അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലയ്ക്ക് ചിറ്റാറിൽ അമ്മയും കുഞ്ഞും സ്പെഷ്യൽ ജില്ലാ ആശുപത്രി സർക്കാർ അനുവദിക്കുന്നത്. പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമി സൗജന്യമായി ആശുപത്രി നിർമ്മിക്കുന്നതിനായി ലഭ്യമാക്കിയിരുന്നു.
എന്നാൽ സ്വകാര്യ ഭൂമി നടപടിക്രമങ്ങൾ പാലിച്ച് റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതിൽ നിയമപരമായ കാലതാമസം ഉണ്ടായി. തുടർന്ന് മന്ത്രിസഭാ യോഗം ചേർന്ന് ഭൂമി ആരോഗ്യവകുപ്പിന് നൽകുകയായിരുന്നു. ഏഴു കോടി രൂപയ്ക്ക് ആദ്യഘട്ട നിർമ്മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ച പ്രവർത്തിയുടെ ആർക്കിടെക്ചർ ഡിസൈൻ പൂർത്തിയായിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻ പൂർത്തീകരിച്ച് പ്രവർത്തി ടെൻഡർ ചെയ്ത് കരാർ നൽകി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...