കായംകുളത്തെ തെരഞ്ഞെടുപ്പ് തോൽവി ; പ്രതിഭ നടത്തുന്ന പ്രതികരണങ്ങൾ ശുദ്ധ അസംബന്ധമെന്ന് ആർ നാസർ

For full experience, Download our mobile application:
Get it on Google Play

കായംകുളം : തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് യു. പ്രതിഭ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. തോൽവിക്ക് പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ പ്രതിഭ നടത്തുന്ന പ്രതികരണങ്ങൾ ശുദ്ധ അസംബന്ധമെന്ന് ആർ നാസർ പറഞ്ഞു. കായംകുളത്ത് തെരഞ്ഞെടുപ്പ് ഏകോപനം ഉണ്ടായില്ലെന്നും നേതാക്കൾ പ്രവർത്തിച്ചില്ലെന്നുമുള്ള പ്രതിഭയുടെ ആരോപണം നാസർ പൂർണമായും തള്ളി. പാർട്ടി പ്രത്യേകം ചുമതലപ്പെടുത്തിയ കെ.എച്ച്. ബാബുജനും സെക്രട്ടറി അഭിലാഷും മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അവരെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ വാദത്തിന്, കഴിഞ്ഞ രണ്ട് തവണയും പ്രതിഭ ജയിച്ചത് ഇതേ എസ്എൻഡിപി വോട്ടുകൾ കൊണ്ടാണെന്ന് നാസർ മറുപടി നൽകി.

ഈ വോട്ടുകൾ ഇത്തവണ മാറിയെങ്കിൽ അത് എന്തുകൊണ്ടാണെന്ന് പ്രതിഭ തന്നെയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ട് വർഷമായി എംഎൽഎ ആയിരിക്കുന്ന മണ്ഡലത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് ആരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതിഭ ആലോചിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ഇത്തവണ മറിഞ്ഞിട്ടുണ്ട്. ഇത് പാർട്ടിയോടുള്ള പ്രതിഷേധമാണോ അതോ സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധമാണോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....