ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന. ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്കർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്.
ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവിക സേനയും എഫ് എ18 സൂപ്പർ ഹോണറ്റ് ഇറാനിയൻ കപ്പലിന് നേരെ പ്രയോഗിച്ചു. നിരവധി 20 മില്ലി മീറ്റർ നീളമുള്ള തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് വിശദമാക്കുന്നത്. നിലവിൽ ഈ കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നാണ് അമേരിക്ക വിശദമാക്കുന്നത്.






























