ഡൽഹി: കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. അസാധുവാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കേന്ദ്രത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ ചുമതല വഹിക്കുന്നത് ആരാണെന്ന ചോദ്യമുയർത്തിയാണ് രാഹുൽ സർക്കാറിനെ കടന്നാക്രമിച്ചത്. ആരാണ് സർക്കാറിന്റെ ഔദ്യോഗിക നയം തീരുമാനിക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിയോ അതോ ബിജെപി എംപിയോ?. രാഹുൽ ചോദിച്ചു. നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷം അനുവദിക്കില്ല. കർഷകരെ ദ്രോഹിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിച്ചാൽ മോദിക്ക് വീണ്ടും മാപ്പ് പറയേണ്ടിവരും. രാഹുൽ പറഞ്ഞു. 2020-2021 കാലഘട്ടത്തിൽ നടന്ന സമരത്തിൽ 700-ലധികം കർഷകർ രക്തസാക്ഷിത്വം വഹിച്ചു. അവരിൽ ഭൂരിപക്ഷം പേരും ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരായിരുന്നു. ഇത്രയും സംഭവിച്ചിട്ടും കേന്ദ്രത്തിന് മതിയായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























