ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ രാജ്യവ്യാപകമായി പ്രതിഷേധിച്ച് കോൺഗ്രസ്. ഡൽഹി വിജയ് ചൗക്കിൽ തൃണമൂൽ ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കോടതിവിധിയിലും അയോഗ്യനാക്കുന്നതിലുമെടുത്ത തിടുക്കത്തിലും സംശയം പ്രകടിപ്പിച്ച കോൺഗ്രസ് ഉടൻ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും.
ജനാധിപത്യം അപകടത്തിലെന്ന പോസ്റ്ററുമേന്തിയാണ് ഏതാണ്ട് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം തേടിയുള്ള പോസ്റ്ററുകളും മുദ്രാവാക്യം വിളികളുമാണ് മറ്റ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഉയർത്തിയത്. മുക്കാൽ മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങൾ പിന്നാലെ അറസ്റ്റ് വരിച്ചു.
അറസ്റ്റിലായവരെ കിങ്സ് വേ പോലീസ് ക്യാംപിലേക്കാണ് മാറ്റിയത്. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു. സത്യം പറയുന്നവരെ ജയിലിൽ അടക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെ. കേന്ദ്രസർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ നിശബ്ദരാക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂര്‍ എം.പി. എ.ഐ.സി.സി ആസ്ഥാനത്തിനു മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി.
ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസും ഒരുങ്ങി തന്നെയാണ്. അയോഗ്യനാക്കപ്പെട്ട ഉത്തരവ് പുറത്തുവന്നതോടെ കോൺഗ്രസ് ആസ്ഥാനത്ത് വീണ്ടും പ്രവർത്തകർ തടിച്ചുകൂടി. സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും കോടതിവിധിയിൽ പോരായ്മയുണ്ടെന്നും അഭിഷേക് മനു സിങ് വി പറഞ്ഞു.
മജിസ്ട്രേട്ട് തന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസ് ആണ് പരിഗണിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല. രാഹുൽ ഗാന്ധിയെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായും പ്രിയങ്ക ഗാന്ധി രംഗത്തുവന്നു. അയോഗ്യനാക്കപ്പെട്ട വിജ്ഞാപനം വന്നതിന് പിന്നാലെ സോണിയ ഗാന്ധി രാഹുൽ ഗാന്ധിയെ വസതിയിലെത്തി കണ്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033