Thursday, April 25, 2024 7:46 am

ഇത് റാന്നിയാ .. ഇവിടെ ഇങ്ങനെയാ ; വണ്‍വേ ലംഘിച്ച് പായുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയില്‍ വണ്‍വെ ലംഘിച്ചെത്തിയ ഒരു വാഹനം തിരുവോണനാളില്‍ ഒരാളുടെ ജീവനെടുത്തിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പോലീസും ഹോംഗാര്‍ഡും നിരത്തുകളില്‍ ഇല്ലാതായതോടെ ടൗണിലെ വാഹനഗതാഗതം തോന്നും പടിയായി. വണ്‍വേ ലംഘിച്ച് പായുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് രാവിലെ കാവുങ്കല്‍പ്പടിയില്‍ നിന്നും വണ്‍വെ തെറ്റിച്ചെത്തിയ കാര്‍ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപം ഹോംഗാര്‍ഡ് തടഞ്ഞു തിരിച്ചയച്ചിരുന്നു. ആ സമയം തന്നെ നിരവധി വാഹനങ്ങള്‍ വണ്‍വെ പാലിക്കാതെ ഇതുവഴി കടന്നു പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

മാമ്മുക്കില്‍ നിന്നും ഇട്ടിയപ്പാറയിലേയ്ക്കെത്തുന്ന എല്ലാ വാഹനങ്ങളും കാവുങ്കല്‍ പടിയില്‍ നിന്നും തിരിഞ്ഞ് പഴയ ബൈപ്പാസ് വഴി മിനിര്‍വ്വാ ജംഗ്ഷനിലെത്തി ഇട്ടിയപ്പാറക്ക് എത്തുന്ന രീതിയില്‍ ആണ് വണ്‍വെ ക്രമീകരിച്ചത്. ചെറിയ രീതിയിലെ എതിര്‍പ്പ് ആദ്യമെല്ലാം ഉണ്ടായിരുന്നെങ്കിലും എല്ലാവരും വണ്‍വെ കൃത്യമായി പാലിക്കുന്നുണ്ടായിരുന്നു. ഇതോടെ തിരക്കേറിയ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ടൗണ്‍ ഭാഗം ഗതാഗത കുരുക്കില്ലാതെ കടന്നുപോകാനും യാത്രക്കാര്‍ക്കാകുമായിരുന്നു. എന്നാല്‍ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിച്ചതോടെ ടൗണില്‍ ഗതാഗതം ഡ്രൈവര്‍മാരുടെ മനോഗതം അനുസരിച്ചായി.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം വണ്‍വെ ബോര്‍ഡ് കാവുങ്കല്‍പടിയില്‍ സ്ഥാപിക്കുകയും വണ്‍വെ സമ്പ്രദായം വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു. അപ്പോഴും ഇതു പാലിക്കാന്‍ പലരും തയ്യാറാകുന്നില്ലായെന്നതാണ് പ്രശ്നം. പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനം കാവുങ്കല്‍പടിയില്‍ സ്ഥിരം ഇല്ലാത്തതും വാഹനഗതാഗതം തോന്നും പടിയാകാന്‍ കാരണമാണ്. കൃത്യമായി വണ്‍വെ പാലിച്ചെത്തുന്നവര്‍ക്കാണ് ഇത് പ്രശ്നം സൃഷ്ടിക്കുന്നത്. ഇട്ടിയപ്പാറ ടൗണിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുമ്പോള്‍ ഇവിടെ ഒരു വണ്‍വെ ഉണ്ടോയെന്നുപോലും സംശയമാകും.

എന്നാല്‍ വണ്‍വെ ഒരു പ്രഹസനമായിട്ട് മാറിയിരിക്കുകയാണിപ്പോള്‍. വണ്‍വെ പാലിക്കാത്തവരില്‍ കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യ കാറുകളുമാണെങ്കിലും കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകളും ഇതില്‍ വ്യത്യസ്ഥമല്ല. ഇനിയുമൊരു അപകടം ഉണ്ടാകുമ്പോളല്ല അധികൃതര്‍ പ്രതികരിക്കേണ്ടത് ഇപ്പോഴാണ്. ഹെല്‍മറ്റ് വേട്ട മാത്രമാക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പും വിചാരിച്ചാല്‍ ഇട്ടിയപ്പാറയിലെ അനധികൃത പാര്‍ക്കിംങ്ങും വണ്‍വെയും കൃത്യമായി പാലിക്കാനാകും. അതിന് ആരുടെയൊക്കെ ജീവന്‍ ബലി നല്‍കണമെന്നാണ് സാധാരണക്കാരുടെ ചോദ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...