രത്തൻ ഖേൽക്കറുടെ നിയമനം : വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ ഇടതുമുന്നണിയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിനു മുൻപ് വി.ഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയെയും അദ്ദേഹം സംശയാസ്പദമെന്ന് അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പോലെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വസ്തനാണ് രത്തൻ ഖേൽക്കറെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ പഴയൊരു സംഭവം ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഈ നിയമനത്തെ വിമർശിച്ചത്. അവിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളിനെ പിന്നീട് ചീഫ് സെക്രട്ടറിയാക്കിയപ്പോൾ ‘വലിയ കൊള്ളക്ക് വലിയ പ്രതിഫലം’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. അതേ ചോദ്യമാണ് ഇപ്പോൾ കേരളത്തിലും ഇടതുമുന്നണി നേതാക്കൾ ഉയർത്തുന്നത്. ഏത് ‘ഉപകാരസ്മരണ’യുടെ ഭാഗമായാണ് ഈ നിയമനമെന്ന് വിനോയ് വിശ്വം ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....