മോസ്കോ: ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രയേലും ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം. യുഎസും ഇസ്രയേലും വിട്ടുകൊടുക്കും എന്നതിന്‍റെ ഒരു സൂചനയും ഇല്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. ഇറാനുമായുള്ള റഷ്യയുടെ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ മേഖലയിലുടനീളമുള്ള എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു.
അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രായേലും മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രതികാര നടപടികളിലേക്ക് അവർ ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിച്ചു. ഇത് മനുഷ്യ ജീവനുകൾ അപകടത്തിലാവാനും നാശനഷ്ടങ്ങൾക്കും കാരണമായി. റഷ്യ അഗാധമായി ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.






























