ലേലത്തില്‍ പോയ ഈടുവസ്തുവിന്റെ വായ്പ മുഴുവന്‍ അടച്ചു തീര്‍ത്താല്‍ മാത്രമേ ലേലക്കൈമാറ്റം തടയാനാകൂ ; സുപ്രീം കോടതി 

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലേലത്തില്‍ പോയ ഈടുവസ്തു ഉയര്‍ന്ന ലേലത്തുകയോ അടിസ്ഥാന തുകയോ അടച്ച്‌ യഥാര്‍ഥ ഉടമയ്ക്കു തന്നെ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വിധിച്ചു. പകരം, ലേലമുറപ്പിച്ച വസ്തു കൈമാറാന്‍ നിശ്ചയിച്ചിരിക്കുന്ന തീയതിക്കു മുന്‍പ് വായ്പ മുഴുവന്‍ അടച്ചു തീര്‍ത്താല്‍ മാത്രമേ ലേലക്കൈമാറ്റം തടയാനാകൂ എന്നും ജഡ്ജിമാരായ എം.ആര്‍.ഷാ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. വായ്പക്കുടിശിക ഈടാക്കാനുള്ള സര്‍ഫാസി നിയമത്തിന്റെ 13(8) വകുപ്പു വ്യാഖ്യാനിച്ചാണ് സുപ്രധാന നിരീക്ഷണം.

വായ്പക്കുടിശികയെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഈടുവസ്തു ലേലത്തില്‍ പോകുന്ന സാഹചര്യമുണ്ട്. അങ്ങനെ വന്നാല്‍, ലേലത്തിലെ ഉയര്‍ന്ന തുക അടച്ച്‌ വസ്തു തിരിച്ചുപിടിക്കാന്‍ വായ്പയെടുത്തയാള്‍ക്കു കഴിയുമോയെന്ന നിയമപ്രശ്നമാണു കോടതി പരിഗണിച്ചത്. വായ്പക്കുടിശിക, പിഴത്തുക, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിരിക്കണം. അല്ലാതെ ലേലംകൊണ്ടയാള്‍ക്കു വസ്തു കൈമാറുന്നതു തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ കര്‍വ ട്രേഡിങ് കമ്പനിക്ക് ബാങ്ക് ഓഫ് ബറോഡ ഒരുകോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2 പ്ലോട്ടുകള്‍ ഈടുവച്ചെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയതോടെ ബാങ്ക് പലവട്ടം നോട്ടിസ് അയച്ചു. ഈടായി നല്‍കിയ വസ്തു ലേലത്തില്‍ വില്‍ക്കാന്‍ ബാങ്ക് തീരുമാനിച്ചതോടെ ഉടമ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു.

ലേലത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ച 48 ലക്ഷം രൂപ നല്‍കാനായിരുന്നു ട്രൈ ബ്യൂണല്‍ വിധി. ഇതു ബാങ്ക് ഡെറ്റ് റിക്കവറി അപ്‍ലറ്റ് ട്രൈ ബ്യൂണലില്‍ ചോദ്യംചെയ്തു. കുടിശികയായ 2 കോടി രൂപയോ ലേലത്തിലെ ഉയര്‍ന്ന തുകയായ 71 ലക്ഷം രൂപയോ നല്‍കണമെന്നാണു ബാങ്ക് വാദിച്ചത്. എന്നാല്‍, ഇതു കോടതി അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്നു രാജസ്ഥാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ വിധി റദ്ദാക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധി കര്‍വ ട്രേഡിങ് ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യംചെയ്തു. കുടിശിക പരിഗണിക്കാതെ ലേലത്തിലെ അടിസ്ഥാന തുക കെട്ടിവച്ച്‌ വസ്തു വിട്ടുനല്‍കാനായിരുന്നു വിധി. ഇതു ചോദ്യംചെയ്താണ് ബാങ്ക് സുപ്രീം കോടതിയിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...