കൊച്ചി:സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചു മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് വാഹനം പരിശോധിപ്പിച്ചില്ല. പഠനയാത്രപോകാൻ ഉപയോഗിക്കുന്ന വാഹനം പരിശോധിക്കുന്നതു സംബന്ധിച്ച് ജൂലൈയിൽ ഗതാഗത കമ്മീഷൻ കൃത്യമായ മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട വാഹനം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ബസിന്റെ നിയമപരമായ പരിശോധനകൾക്കൊപ്പം സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും പ്രവർത്തിക്കുന്നുണ്ടോയെന്നും ആർടിഒ പരിശോധനയിലാണ് വ്യക്തമാകേണ്ടത്. എന്നാൽ സ്കൂൾ അധികൃതരുടെ വീഴ്ച മൂലം ഈ പരിശോധന നടന്നിരുന്നില്ലെന്ന് ആർടിഒ പറയുന്നു. അപകടത്തിൽപ്പെട്ട ലൂമിനസ് ടൂറിസ്റ്റ് ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അപകട ശേഷമുള്ള പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പഠനയാത്രപോകാൻ ഉപയോഗിക്കുന്ന വാഹനം പരിശോധിക്കുന്നതു സംബന്ധിച്ച് ജൂലൈയിൽ ഗതാഗത കമ്മീഷൻ കൃത്യമായ മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർമാർക്കും അറിയിപ്പ് നൽകിയിരുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ച കൂടാതെ നിയമ ലംഘനം നടത്തിയ ബസ് റോഡിൽ ഇറങ്ങുന്നത് തടയാൻ ഗതാഗത വകുപ്പിന് കഴിഞ്ഞുമില്ല. വടക്കഞ്ചേരിയിൽ ഒമ്പത് പേർ മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ഗതാഗത വകുപ്പ് സംസ്ഥാനത്ത് കർശന പരിശോധന ആരംഭിക്കുന്നത്.





























