പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയതിന് അറസ്റ്റിലായ മദ്രസ്സ അധ്യാപകനെ റിമാൻഡ് ചെയ്തു. പെരുമ്പെട്ടി വായ്പ്പൂർ ഊട്ടുകുളം മദ്രസ്സയിലെ അധ്യാപകനായ കൊല്ലം കാവനാട് തെക്കേ വാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് സാലിഹ് (57) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. 11, 12 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയത്.
ഒരു കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പോക്സോ നിയപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മദ്രസ്സയിൽ വേദപഠന ക്ലാസ്സിനിടയിലായിരുന്നു അതിക്രമം കാട്ടിയിരുന്നത്. പിന്നീട് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.





























