എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച അനശ്വര രക്തസാക്ഷികളായ സെയ്താലിയുടെയും മുഹമ്മദ് മുസ്തഫയുടെയും സ്മരണകള്‍ തുടിക്കുന്ന മണ്ണില്‍ തുടക്കമാകും.ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയില്‍ (പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയം) തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. ചൊവ്വാഴ്ച അരലക്ഷം വിദ്യാര്‍ത്ഥികളുടെ റാലിക്കുശേഷം വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

ധീരജ്-പി ബിജു നഗറി (ഏലംകുളം ഇ എം എസ് സമുച്ചയം) ലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ 9.30ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പുനിയാനി ഉദ്ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയില്‍ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനും ഉദ്ഘാടനംചെയ്യും. 27ന് വൈകിട്ട് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

രക്തസാക്ഷി ധീരജിന്റെ തളിപ്പറമ്പിലെ വസതിയില്‍നിന്ന് ആരംഭിച്ച എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം എ.പി അന്‍വീര്‍ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റഗം ജോബിന്‍സണ്‍ ജയിംസ് മാനേജരുമായകൊടിമര ജാഥ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. എറണാകുളം മഹാരാജാസിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ പതാക ജാഥ ഞായര്‍ പകല്‍ 11ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ടി.പി രഹന സബീന പതാക ഏറ്റ്‌വാങ്ങി.

ആലപ്പുഴയില്‍ രക്തസാക്ഷി എ അഭിമന്യുവിന്റെ സ്മൃതികുടീരത്തില്‍നിന്ന് ആരംഭിച്ച ദീപശിഖാജാഥയ്ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് അര്‍ജുന്‍ ബാബു അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എംഎല്‍എ, ജാഥാ മാനേജര്‍ സി.എസ് സംഗീത്, ദീപശിഖാ ജാഥാ ക്യാപ്റ്റന്‍ ആദര്‍ശ് എം സജി, ജാഥാ മാനേജര്‍ അമല്‍ സോഹന്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ജാഥകളും തിങ്കള്‍ വൈകിട്ട് അഞ്ചിന് പെരിന്തല്‍മണ്ണയില്‍ സംഗമിക്കും. രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെയും സെയ്താലിയുടെയും നാട്ടില്‍നിന്നുള്ള രണ്ട് ഉപ ദീപശിഖ ജാഥകളും ഇതോടൊപ്പം ചേരും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. പൊതുസമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ അഞ്ചുനാള്‍ നീളുന്ന സമ്മേളനത്തിന് തുടക്കമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഉറക്കമില്ലാത്ത രാത്രികളും ആശങ്കകളും’; മകന്റെ വിജയത്തിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെച്ച് അഭിജിത്ത് ദീപകെയുടെ അമ്മ

0
ന്യൂഡല്‍ഹി: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ....

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...