ഡല്‍ഹി: തിരഞ്ഞെടുപ്പ് സമതിയ്ക്ക് മുന്നിൽ പരാതിയുമായി ശശി തരൂർ. വോട്ട് രേഖപ്പെടുത്തുന്ന രീതിയ്‌ക്കെതിരെയാണ് പരാതിയുമായി തരൂർ എത്തിയിരിക്കുന്നത്. ഒന്ന്(1) ഇങ്ങനെ എഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് പരാതിയിൽ പറയുന്നത്. ടിക്ക് മാർക്ക് ഇടുന്നതാണ് ഉചിതം. ഗുണന ചിഹ്നമോ, ടിക്കോ ഇടുകയാണെങ്കിൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നാണ് തരൂർ പരാതിയിൽ പറയുന്നത്.
സാധാരണയായി ഒരു ചട്ടം പോലെ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടാകുമ്പോൾ വോട്ടർമാർ അവരുടെ മുൻഗണനകൾ 1 ഉം 2 ഉം ആയി അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർത്ഥികൾ മാത്രമേ ഉള്ളൂ എന്നതിനാൽ സംഖ്യാ മാർക്കിംഗിന് പകരം 1 എന്ന നമ്പർ മാത്രമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമിതിയ്ക്ക് ആശങ്ക മനസിലാവുകയും വോട്ടർമാർക്ക് അവരുടെ ഇഷ്ടം ‘ടിക്ക്’ ചെയ്യാമെന്ന് പറയുകയും ചെയ്തതോടെ പ്രശ്നം സ്ഥലത്ത് തന്നെ പരിഹരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
പാർട്ടിയുടെ തലവനെ തിരഞ്ഞെടുക്കാൻ 22 വർഷത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് കോൺഗ്രസ് നടത്തുന്നത്. ശശി തരൂരും മല്ലികാർജുൻ ഖാർഗെയും ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നു, നാളെ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ് . എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.





























