മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി. സിദ്ദീഖ് കാപ്പന്റെ ഹേബിയത് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്താണ് ഈ ആശങ്ക ഉയര്‍ത്തിയത്. സിദ്ദീഖിനെ വിദഗ്ധ ചികില്‍സക്കായി ഡല്‍ഹി എയിംസിലേക്കു മാറ്റുന്നത് സംബന്ധിച്ച വാദങ്ങള്‍ക്കിടെ സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേറെയും രോഗികള്‍ മഥുര ആശുപുത്രിയിലുണ്ടെന്നും സിദ്ദീഖ് കാപ്പനെ മാത്രം മാറ്റുന്നത് നീതികേടാവുമെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തെ എതിര്‍ത്തായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ അഭിപ്രായപ്രകടനം.

സിദ്ദീഖ് ഏത് സംഘടനയുടെ പ്രവര്‍ത്തകനാണെന്നത് തല്‍ക്കാലം അവഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ ആരോഗ്യം ശരിയല്ലെന്ന റിപ്പോര്‍ട്ടുള്ളപ്പോള്‍ കോടതി ഇടപെടരുതെന്ന് എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ തുഷാര്‍ മേത്തയോട് ആരാഞ്ഞു. അയാള്‍ക്ക് മികച്ച ചികിത്സ ആവശ്യമുണ്ട്, ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സിക്കട്ടെ, തുടര്‍ന്ന് മഥുര ജയിലില്‍ പോകട്ടെ. കോടതി അഭിപ്രായപ്പെട്ടു. ഒരു മണിക്ക് വീണ്ടും പരിഗണിക്കാന്‍ കേസ് നീട്ടിവെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...