തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി വിതരണ കേന്ദ്രങ്ങളാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പോലീസും എക്‌സൈസും നടത്തുന്ന കര്‍ശന പരിശോധനകള്‍ ശക്തമായതോടെ ലഹരി മാഫിയ തന്ത്രം മാറ്റുന്നു. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്ന് ലഹരി സംഭരണവും വിതരണവും ചെറുപട്ടണങ്ങളിലേക്ക് മാറ്റുകയാണ് ലഹരി സംഘങ്ങള്‍ ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. നഗരങ്ങളില്‍ നിന്ന് 40 മുതല്‍ 60 കിലോമീറ്റര്‍ വരെ അകലെയുള്ള മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ പട്ടണങ്ങളാണ് ഇപ്പോള്‍ ലഹരി സംഭരണ – വിതരണ കേന്ദ്രങ്ങളായി മാറുന്നതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), എക്‌സൈസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നഗരങ്ങളില്‍ നിരീക്ഷണം ശക്തമായതോടെ ചെറുപട്ടണങ്ങള്‍ ലഹരി സംഘങ്ങള്‍ക്ക് സുരക്ഷിത താവളങ്ങളായി മാറുകയാണ്. നഗര വിപണികളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദൂരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് പോലീസ് നിരീക്ഷണം കുറഞ്ഞ ഇടങ്ങള്‍ തിരഞ്ഞെടുക്കുകയാണ് സംഘങ്ങള്‍ ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിയാനയിലെ ഡല്‍ഹിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബല്ലഭ്ഗഡില്‍ 2023ല്‍ പൊളിച്ചടുക്കിയ ‘സാംബ കാര്‍ട്ടല്‍’ ഇത്തരം പ്രവര്‍ത്തന രീതിക്ക് ഉദാഹരണമാണ്. ഡാര്‍ക് നെറ്റ് വഴി എല്‍എസ്ഡി വിതരണം ചെയ്തിരുന്ന സംഘത്തില്‍ നിന്ന് 29,013 എല്‍എസ്ഡി സ്റ്റാമ്പുകളും 472 ഗ്രാം എംഡിഎംഎയും 51 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. തൊഴില്‍രഹിതരായ സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കളും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മലയാളി യുവാക്കളും ഉള്‍പ്പെടെ 22 പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്. മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ഇസ്മായില്‍ മരിയോ സാംബഡ ഗാര്‍സിയയുടെ പേരിലാണ് സംഘത്തിന് ‘സാംബ കാര്‍ട്ടല്‍’ എന്ന് പേര് നല്‍കിയിരുന്നത്.

കൊച്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള മുവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ‘കെറ്റമെലണ്‍’ സംഘത്തിന്റെ പ്രവര്‍ത്തനവും സമാന രീതിയിലായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ എഡിസണ്‍ ബാബുവായിരുന്നു സംഘത്തലവന്‍. അരുണ്‍ തോമസ്, യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സന്ദീപ് സജീവ്, ഓസ്‌ട്രേലിയയിലുള്ള ഹരികൃഷ്ണന്‍ അജി ജവാസ്, ഡിയോള്‍ കെ. വര്‍ഗീസ്, എഡിസണിന്റെ ഭാര്യ അഞ്ജു തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാരാണസി സ്വദേശിയായ പ്രദീപ് ഭായി ആയിരുന്നു കെറ്റമിന്‍ എത്തിച്ചു നല്‍കിയിരുന്നത്. തപാല്‍, കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് സംഘം പ്രധാന നഗരങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നത്. 2025ല്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍സിബി, ആഗസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കൊച്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോട്ടയത്ത് ഇക്കഴിഞ്ഞയാഴ്ച നടന്ന അറസ്റ്റും സമാന രീതി തന്നെയാണ് വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ വരുണ്‍ ദേവ് (‘ബോസ്’, ‘എക്‌സ്’ എന്നീ പേരുകളില്‍ അറിയപ്പെടുന്നയാള്‍), വിപിന്‍ എസ്. കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഓണക്കാലത്ത് ഏകദേശം 5 കിലോഗ്രാം എംഡിഎംഎ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പോലീസ് കുടുക്കിയത്. 49 ഗ്രാം എംഡിഎംഎയുമായി സിദ്ദിഖ് എന്നയാളും അറസ്റ്റിലായി. ഫിനെല മരിയ ഡി റോസാരിയോ എന്ന യുവതിയും കേസില്‍ പ്രതിയാണ്. സമീപകാലത്ത് നടന്ന മറ്റൊരു അറസ്റ്റില്‍ 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും പിടിച്ചെടുത്തിരുന്നു.

നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ചെറുപട്ടണങ്ങളെ സംഭരണ – വിതരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംഘങ്ങള്‍ ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നഗരവിപണികളിലേക്കുള്ള എളുപ്പമുള്ള പ്രവേശനം നിലനിര്‍ത്തിക്കൊണ്ട് തന്നെ നിരീക്ഷണം കുറഞ്ഞ ഇടങ്ങള്‍ താവളമാക്കുകയാണ് ലഹരി മാഫിയയുടെ പുതിയ തന്ത്രമെന്നും ഇവര്‍ പറഞ്ഞു. പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.