അസം ; അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം പോലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. മൂന്നൂറോളം മദ്രസകൾ കൂടി അടച്ചുപൂട്ടാൻ ചർച്ചയിൽ ധാരണയായി. സംസ്ഥാനത്തെ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സാധാരണ സ്‌കൂളുകളാക്കി മാറ്റണമെന്നാണ് ഉത്തരവ്.
2023 ജനുവരിയിൽ എടുത്ത കണക്ക് പ്രകാരം അസമിൽ രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ 3,000 മദ്രസകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്തെ 600 മദ്രസകൾ അടച്ചുപൂട്ടുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. ”ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി. സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുകയാണ് ലക്ഷ്യം. കാരണം സംസ്ഥാനത്തിന് മദ്രസകളല്ല ആവശ്യം. ഇവിടെ സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉയരണം.” ഇതായിരുന്നു അസം മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033