മുതിര്‍ന്നവരിലും വിഷാദത്തിന് കാരണം സമൂഹ മാധ്യമങ്ങള്‍ ; ഉപയോഗിക്കുന്നവർ അറിയേണ്ടത്

For full experience, Download our mobile application:
Get it on Google Play

കൗമാരക്കാരില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്കണ്ഠയും വിഷാദരോഗവുമൊക്കെ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമാണ്. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റയിലോ ലൈക്ക് കുറഞ്ഞു പോയതിന്റെ പേരിലും വാട്‌സ് അപ്പില്‍ ബ്ലൂ ടിക്ക് കണ്ടിട്ടും മറുപടി വരാത്തതിന്റെ പേരിലുമൊക്കെ ടെന്‍ഷനടിക്കുന്ന നിരവധി യുവാക്കളെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ കൗമാരക്കാരിലും ചെറുപ്പക്കാരിലും മാത്രമല്ല സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവരിലും വിഷാദവും നിരാശയുമൊക്കെ കാണപ്പെടാറുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ടിക്ടോക്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, സ്‌നാപ്ചാറ്റ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ മധ്യവയസ്‌കരില്‍ വിഷാദത്തിന് കാരണമാകുന്നുണ്ടെന്നാണ് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. ശരാശരി 56 വയസ്സ് പ്രായമായ 5395 പേരിലാണ് 2020 മെയ്ക്കും 2021 മെയ്ക്കും ഇടയില്‍ സര്‍വേ പഠനം നടത്തിയത്. കോവിഡ് മഹാമാരിയെ മധ്യവയസ്‌കര്‍ എങ്ങനെയാണ് നേരിടുന്നതെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് സമൂഹ മാധ്യമ ഉപയോഗം മാനസികാരോഗ്യത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നു ഗവേഷകര്‍ നിരീക്ഷിച്ചത്.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാത്ത മുതിര്‍ന്നവരെ അപേക്ഷിച്ച് ഫെയ്സ്ബുക്ക്, ടിക്ടോക്, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുന്ന മധ്യവയസ്‌കര്‍ തങ്ങള്‍ വിഷാദത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സര്‍വേയില്‍ രേഖപ്പെടുത്തിയെന്ന് ഇതിന് നേതൃത്വം നല്‍കിയ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ആന്‍ഡ് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം പ്രഫസര്‍ റോയ് പെര്‍ലിസ് പറയുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളാണ് ഇവരെ വിഷാദത്തിലേക്ക് നയിച്ചതെന്ന് പഠനം തെളിവുകള്‍ നിരത്തുന്നില്ല. നിലവില്‍ അത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വിഷമസ്ഥിതിയിലുള്ള മനുഷ്യര്‍ സമൂഹ മാധ്യമങ്ങളിലേക്ക് കടന്നു വരുന്നതാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ചെലവിടുന്ന സമയത്തെ കുറിച്ച് മുതിര്‍ന്നവരും ജാഗ്രതയോടെ ഇരിക്കണമെന്ന് സര്‍വേയുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ചിട്ടുണ്ടെന്ന് പല പഠനങ്ങളും അടിവരയിടുന്നു. മഹാമാരിക്ക് മുന്‍പ് അമേരിക്കയിലെ മുതിര്‍ന്നവരില്‍ 8.5 ശതമാനമായിരുന്നു വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇതിന് ശേഷം ഇത് 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...