Tuesday, March 11, 2025 6:27 am

കോവിഡ് മൂലം മരിച്ച പ്രവാസികൾക്കും നഷ്ടപരിഹാരം നല്‍കണം ; പ്രവാസി സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി :  കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവാസി ലീഗൽ സെൽ, യുഎഇ കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. സാമൂഹിക പ്രവർത്തകൻ അഡ്വ. ടി.കെ ഹാഷിക് നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിൽ 2000ത്തിലേറെ പേർ മരിച്ചതിൽ പകുതിയോളം മലയാളികളാണ്. അനൗദ്യോഗിക കണക്കുപ്രകാരം വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 5000ത്തിലേറെ വരും. മരണ സമയത്ത് പോസിറ്റീവ് ആയവരെ മാത്രമേ കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

എന്നാൽ കോവിഡാനന്തര രോഗം മൂലം 3 മാസത്തിനകം മരിക്കുന്നവരെയും ഉൾപ്പെടുത്തണമെന്നും അഡ്വക്കേറ്റ് ടി.കെ ഹാഷിക് ആവശ്യപ്പെട്ടു. നഷ്ടപരിഹാര പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ, സംസ്ഥാന സാർക്കാരുകൾക്കു നിവേദനം നൽകുമെന്നും മറ്റു സംഘടകളെക്കൂടി ഉൾപ്പെടുത്തി പ്രവർത്തിക്കുമെന്നും അബുദാബി മലയാളി സമാജം വ്യക്തമാക്കി.

കോവിഡ് മൂലം മരിച്ച പ്രവാസികളിൽ ഭൂരിഭാഗം പേരും നിർധനരാണെന്നും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകി അവരെ ചേർത്തുപിടിക്കണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ ആവശ്യപ്പെട്ടു. കുടുംബനാഥൻ മരിച്ചതോടെ അനാഥമായ കുടുംബങ്ങളിലെ ആശ്രിതർക്കു ജോലി നൽകുന്നതും പരിഗണിക്കണം. ഇക്കാര്യം കൈകാര്യം ചെയ്യാൻ അതതു സംസ്ഥാനങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കോവിഡ് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രവാസ ലോകത്തു മരിച്ചവരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎഇ കെഎംസിസി നാഷണൽ കമ്മിറ്റി ഇന്ത്യൻ സ്ഥാനപതി പവൻ കപൂറിനും കോൺസൽ ജനറൽ ഡോ. അമൻപുരിക്കും നിവേദനം നൽകി. ധനസഹായം നൽകുമ്പോൾ പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ (കെ.എസ്.സി) ആവശ്യപ്പെട്ടു.

നോർക്കയുടെയും ലോക കേരള സഭയുടെയും ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാവണം. പ്രവാസലോകത്തു കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കൈമാറി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് വെൽഫയർ ഫണ്ട് ഉപയോഗിച്ച് ആശ്വാസം എത്തിക്കണമെന്നും ഇസ്‌ലാമിക് സെന്റർ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടലിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

0
സോൾ : യു.എസുമായി ചേർന്ന് ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസ...

അപ്പാത്തിക്കരി ആമയിട റോഡ് മയക്കുമരുന്നു സംഘത്തിന്‍റെ താവളമായി മാറുന്നെന്ന് നാട്ടുകാര്‍

0
അമ്പലപ്പുഴ : അപ്പാത്തിക്കരി ആമയിട റോഡ് മയക്കുമരുന്നു സംഘത്തിന്‍റെ താവളമായി മാറുന്നെന്ന്...

എക്സിനെതിരെ തുടര്‍ച്ചയായി ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്ന് ഇലോണ്‍ മസ്ക്

0
സാന്‍ഫ്രാന്‍സിസ്കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ തുടര്‍ച്ചയായി ആഗോള തലത്തില്‍...

എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം യോഗം

0
തിരുവനന്തപുരം : പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ...