ന്യൂഡല്‍ഹി : പണയപ്പെടുത്തിയ സ്വത്ത് വീണ്ടെടുക്കുന്നതിനുള്ള ഉടമയുടെ അവകാശം ധനകാര്യസ്ഥാപനം ലേല നോട്ടീസ് പ്രസിദ്ധീകരിക്കുന്നതു വരെ മാത്രമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. പണയ വസ്തുവിലുള്ള അവകാശം അനിയന്ത്രിതമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് എൻ.കെ. സിങ്ങും ഉൾപ്പെട്ട ബെഞ്ച് ഓർമിപ്പിച്ചു. സർഫാസി നിയമം 2002 അനുസരിച്ച് വായ്പയെടുത്തയാൾക്ക് വസ്തു വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതു വരെ പണയപ്പെടുത്തിയ സ്വത്ത് വീണ്ടെടുക്കാൻ അവകാശമുണ്ടായിരുന്നു. എന്നാൽ, നിയമത്തിൽ ഭേദഗതി കൊണ്ടുവന്നശേഷം വിൽപനക്ക് അറിയിപ്പ് പ്രസിദ്ധീകരിക്കുന്നതു വരെ മാത്രമേ ഈ അവകാശം ഉപയോഗിക്കാനാവൂ എന്ന് ബെഞ്ച് വ്യക്തമാക്കി. ജപ്തി ചെയ്തത വസ്‌തുവിന്മേൽ ലേലനടപടി തടഞ്ഞ ഡൽഹി ഹൈക്കോടതി വിധി ബെഞ്ച് സ്റ്റേ ചെയ്തു. ഉടമക്ക് പണയവസ്തു വീണ്ടെടുക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1