ദില്ലി : കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ ഉടൻ അയക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുന്നയിച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ ആദിവാസികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സുരേഷ് ഗോപി സഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്.
ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും എംപി ആരോപിച്ചു.





























