അമേരിക്ക : അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക തയ്യാറല്ലെന്ന് ബൈഡൻ അറിയിച്ചു. അഫ്ഗാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയാണ് വേണ്ടതെന്നും ബൈഡൻ അറിയിച്ചു. യു.എസ് സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണവും താലിബാന്റെ കൈകളിലായ സാഹചര്യത്തിലാണ് പ്രസ്താവന.
കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാനായി താലിബാൻ ശ്രമിക്കുകയാണ്. എന്നാൽ അഫ്ഗാൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ചേർത്ത് നിൽപ്പാണ് ഈ മേഖലയിൽ ഉണ്ടായത്. സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് പെട്ടെന്ന് മടങ്ങാൻ യു.എസ് എംബസി ആവശ്യപ്പെട്ടിരുന്നു.