പത്തനംതിട്ട : തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി വി രശ്മിയുടെ ഭർത്താവും പത്ര ഏജൻറുമായ ഉമേഷിനെ സിപിഎം ലോക്കൽ സെക്രട്ടറി പ്രവീണിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഉമേഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമേഷിനെ അബാൻ ടവറിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. സിപിഎം നേതാക്കളായ അജേഷ്, അജയകുമാർ, നവീൻ എന്നിവരാണ് പ്രവീണിനോടൊപ്പം ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലംമുതൽ നിലനിൽക്കുന്ന വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പ്രതികളുടെ പേരിൽ വധശ്രമത്തിന് കേസടുത്ത് അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിലും വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതിപ്രസാദം ആവശ്യപ്പെട്ടു. വാഹനം പിന്നോട്ടെടുത്തപ്പോൾ മറ്റൊരു വാഹനത്തിൽ മുട്ടുകയും അവർ തമ്മിലുള്ള പ്രശ്നം പറഞ്ഞു പരിഹരിച്ച് ഇരു കൂട്ടരും പിരിയുകയും ചെയ്തു. അതിനുശേഷമാണ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ എൽഡിഎഫ് സമ്മേളനം കഴിഞ്ഞ് അതുവഴി വന്ന സിപിഎം നേതാക്കൾ ഉമേഷിനെ ആക്രമിക്കുന്നത്





























