ഇടുക്കി : കുമളിയിൽ ബസ് സ്റ്റാൻഡ് കയ്യേറി സിപിഎം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൽ ബസ് തട്ടിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദ്ദനമേറ്റുു. ഇതോടെ പുലർച്ചെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടേണ്ട കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി. പാർട്ടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബസ് സ്റ്റാൻഡിൽ സ്തൂപം സ്ഥാപിച്ചത്. സി.പി.എം തേക്കടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് കുമളി ബസ് സ്റ്റാന്റ് കൈയ്യേറി രക്തസാക്ഷി സ്തൂപം നിർമിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനായി നീക്കിയിട്ടിരിക്കുന്ന സ്ഥലത്താണിത് നിർമ്മിച്ചിരിക്കുന്നത്. പുലർച്ചെ സർവ്വീസ് നടത്താൻ എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്തുപം തട്ടിമറിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ ബസ് സ്റ്റാന്റിൽ സംഘടിച്ചെത്തി കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു. ഇതോടെ മികച്ച കളക്ഷൻ നേടുന്ന കെഎസ്ആർടിസി ബസിന്റെ സർവീസ് മുടങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























