Wednesday, July 2, 2025 7:32 am

” ചിത്രം വരയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ദൈവത്തിന്റെ വിരലുകളാണ്” : ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ” ചിത്രം വരയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ദൈവത്തിന്റെ വിരലുകളാണെന്നും ഈശ്വരസൃഷ്ടിയെന്ന് വിശ്വസിക്കപ്പെടുന്ന പ്രകൃതിയുടെയും സമസ്തജീവജാലങ്ങളുടെയും ചെറുപകർപ്പോ പ്രതിബിംബമോ സൃഷ്ടിക്കാൻ കഴിയുന്നത് ഭൂലോകത്ത് ചിത്രകാരന്മാർക്ക് മാത്രമാണെന്നും അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്രകാരൻ ജിതേഷ്ജി പറഞ്ഞു. ‘സുഗതവനം’ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കൊല്ലം ‘നീറ്റ് ഇന്ത്യ അക്കാദമി’യുടെയും ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ശാസ്താംകോട്ട ‘യുവ’ യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊല്ലം ജില്ലാതല ചിത്രരചന മൽസരം ‘ബാലചിത്രോത്സവം- 2024’ ഭരണിക്കാവ് ജെ എം എച്ച് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിതേഷ്ജി.
കഥകളി കലാരൂപം അരങ്ങിൽ വേഗവരയിലൂടെ അവതരിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജി ‘ബാലചിത്രോത്സവം- 2024’ ഉത്ഘാടനം ചെയ്തത് .

സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീറ്റ് ഇന്ത്യ അക്കാദമി മാനേജിങ് ഡയറക്ടർ ഡോ : അരുൺ ജി കുറുപ്പ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ദുലാരി നന്ദിയും പറഞ്ഞു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കവിയുമായ കെ വി രാമനുജൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് വ്ലോഗർ രഞ്ജിത്ത് ആർ കെ തഴവ, സുഗതവനം ട്രസ്റ്റ്‌ സഹകാരികളായ ശൂരനാട് രാധാകൃഷ്ണൻ, ഡോ: അവിജിത്ത് പിള്ള , അരുൺ ഗോവിന്ദ്, ജെസിഐ ശാസ്താംകോട്ട യുവയുടെ പ്രസിഡന്റ് ദർശൻ. കെ തുടങ്ങിയവർ സംസാരിച്ചു. സീനിയർ വിഭാഗത്തിൽ അനന്യ എസ് സുഭാഷ്, അദ്വൈദ എ. ആർ, അഭിൻ ജിജോ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി. ജൂനിയർ വിഭാഗത്തിൽ അശ്വന്ത് എസ്, ആസിഫ് ഷമീർ, ശിവ ഹരി എ ആർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയുടെ ക്യാഷ് പ്രൈസുകളും രണ്ടാം സ്ഥാനം നേടിയവർക്ക് 2000 രൂപയുടെ ക്യാഷ് പ്രൈസുകളും മൂന്നാം സ്ഥാനം നേടിയവർക്ക് ആയിരം രൂപയുടെ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും നൽകി. കൂടാതെ ജൂനിയർ / സീനിയർ വിഭാഗത്തിൽ നിന്ന് 10 പേർക്ക് പ്രോത്‌സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും ; അരവിന്ദ് കേജരിവാൾ

0
അഹമ്മദാബാദ്: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ആംആദ്മി പാർട്ടി...

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഉറപ്പുകൾ നൽകണമെന്നും ഇറാൻ

0
ടെഹ്റാൻ : ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം...

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...