ബോഡി ബിൽഡർമാരുടെ പോലീസ് നിയമനത്തിലെ രേഖകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനത്തിലെ രേഖകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ. അന്വേഷണ ആവശ്യം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിൽ എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതിയുടെ നിർദേശം. നിയമനം ലഭിച്ച ബോഡി ബിൽഡർ ഷിനു ചൊവ്വ ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്. വിഷയം 17ന് പരിഗണിക്കാൻ മാറ്റി.

അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇരുവർക്കും നൽകിയ നിയമനത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. കഴിഞ്ഞ സർക്കാർ പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ഇരുവർക്കും നിയമനം നൽകിയതെന്നും പി എസ് സിയെ മറികടന്ന് ഇത്തരത്തിൽ നേരിട്ടുള്ള നിയമനം നടത്താൻ നിയമപരമായ സാധുതയില്ലെന്നും ആണ് പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ

0
തൃശൂർ: തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കശുവണ്ടി വികസന...

ധർമ്മേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പാറ്റകൾ

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം...

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

0
കൊല്ലം : ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഫോണിൽ ശ്രദ്ധിച്ച് ട്രാക്കിന്...

യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് അംഗത്വം നല്‍കിയ ആര്‍എസ്പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്‌

0
കൊല്ലം: യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിന് ഉൾപ്പെടെ പാർട്ടിയിൽ...