സഹകരണ മേഖലയിലെ സർക്കാർ നടപ്പാക്കിയ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സഹകരണ മേഖലയിലെ സർക്കാർ നടപ്പാക്കിയ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇൻസ്പെക്ടേർസ് ആൻ്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യു എം ഷാജി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി. ഗോപിനാഥ് തള്ളിയത്. ഗ്രൂപ്പ് ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയത് സർക്കാരിൻ്റെ നയപരമായ കാര്യമാണന്നും ഇതിൽ ഇപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ലന്നും കോടതി പറഞ്ഞു.

സർക്കാർ കൊണ്ടുവന്ന 2024 ലെ നിയമ ഭേദഗതിയെ തുടർന്നാണ് ഗ്രൂപ്പ് ഓഡിറ്റിംഗ് ഏർപ്പെടുത്തിയതെന്ന് സഹകരണ വകുപ്പിനു വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. ഇതിനായി ഓഡിറ്റ് ഡയറക്ടർ, രജിസ്ടർ എന്നിവരുടെ ശുപാർശയിൽ സ്കീം അംഗീകരിച്ചതായും സഹകരണ വകുപ്പ് അറിയിച്ചു. സ്കീം അംഗീകരിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവും കോടതിയിൽ ഹാജരാക്കി. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതികൾ വിജയകരമായി നടപ്പാക്കിയതായും സർക്കാർ വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് സ്വകാര്യ ബസുകളുടെ പണിമുടക്ക്

0
കാസർകോട്: കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്...

സൈനിക അക്കാദമി വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ

0
തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള...

ഇന്ത്യന്‍ വളര്‍ച്ചക്ക് കരുത്ത് നല്‍കുന്നത് ഈ ജനവിഭാഗം ; വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുക പണം ചെലവാക്കാന്‍ ശേഷിയുള്ള മിഡില്‍ ക്ലാസ്...

മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

0
തിരുവനന്തപുരം: താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി...