കൊച്ചി : ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പിണറായിയല്ല, 744 കൊടും ക്രിമിനലുകൾ. ഭർത്താവ് ജയിലിലായ തക്കം നോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തി നിരയാക്കിയ സിഐയും പോക്സോ കേസിലെ ഇരയെ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയിൽ ഉപദ്രവിച്ച എഎസ്ഐയും സംസ്ഥാന പോലീസ് സേനയുടെ ഭാഗമാകുമ്പോൾ ആഭ്യന്തര വകുപ്പ് വല്ലാത്തൊരു പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്. കണക്കുകൾ പ്രകാരം സംസ്ഥാന പോലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നിയമസഭാ രേഖകൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരാണ് യഥാർത്ഥത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പോലീസ് സേനയിൽ വെറും ഒന്നര ശതമാനം മാത്രമുള്ള ഈ ക്രിമിനലുകളാണ് സേനയുടെ അന്തസ്സ് കളയുന്നതും. ചില പോലീസുകാരുടെ ദുഷ്പ്രവൃത്തികൾമൂലം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നുവെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഇത്തരക്കാർ എങ്ങനെ പോലീസ് സേനയിൽ തുടരുന്നുവെന്നുള്ള ചോദ്യമാണ് ആഭ്യന്തര മന്ത്രിക്ക് എതിരെ ഉയരുന്നതും.
പോലീസ് സേനയിലിരിക്കേ ക്രമിനൽ കേസുകളിൽപ്പെട്ട് ശിക്ഷിക്കപ്പെട്ട 18പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 691ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണത്തിലാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പീഡനക്കേസുകളിൽ പ്രതികളായ 65 പോലീസുകാർ സേനയ്ക്കുള്ളിലുണ്ട്. ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 59 പോലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്.
ക്രിമിനൽ കേസുകളിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ്റെ തൊപ്പിതെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതെങ്കിലും ഒന്നും നടക്കാറില്ലെന്നുള്ളതാണ് പോലീസ് സേനയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. സസ്പെൻഷൻ, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളായി നടപടികൾ ഒതുങ്ങുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ആറുമാസത്തെ സസ്പെൻഷൻ ലഭിക്കും. അതിനുശേഷം ഇത്തരക്കാർ വീണ്ടും പോലീസിൻ്റെ ഭാഗമായി മാറും. ഇത്തരം കേസുകളിൽപ്പെടുന്നവർക്ക് നേരത്തെ ക്രമസമാധാനച്ചുമതല നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയൊരു സംവിധാനമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഒരു എസ്ഐ ക്രമിനൽ കേസിൽപ്പെട്ടാൽ വകുപ്പുതല അന്വേഷണം തീരാൻ 15 വർഷമെടുക്കുമെന്നുള്ളതാണ് യാഥാർത്ഥ്യം. ഇയാൾ അപ്പോഴേക്കും ഡിവൈഎസ്പിയായി മാറിയിരിക്കും. ഇയാൾ വിരമിക്കാറാവുമ്പോഴായിരിക്കും ക്ലീൻ റിപ്പോർട്ട് റെഡിയാകുന്നത്. ഗുണ്ടകളുമായും മാഫിയകളുമായും പോലീസുദ്യോഗസ്ഥർ അവിശുദ്ധബന്ധം പുലർത്തുന്നതായി ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാമെന്ന് നിയമുണ്ട്. എന്നാൽ അത്തരത്തിലൊരു സംഭവവും ഇക്കാര്യങ്ങളിൽ നടക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കെവിൻ കൊലക്കേസിൽ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയ എസ്.ഐ ഷിബുവിനെ സസ്പെൻഷനുശേഷം തിരിച്ചെടുത്തതും ഈ കേരളത്തിൽ തന്നെയാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]
































