കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം കണ്ടെത്തിയ സംഭവം ; വൻ ദുരൂഹതകൾ, ആത്മഹത്യയോ കൊലപാതകമോ?, അന്വേഷണം ശക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം കാംപസിനുള്ളിലെ പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറെ. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം. മരണം നടന്നിട്ട് മൂന്നു വർഷത്തോളമെങ്കിലുമായിട്ടുണ്ടെന്നാണ് കരുതുന്നത്. സംഭവസ്ഥലത്തുനിന്ന്‌ തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

ഡോഗ് സ്ക്വാഡ് എത്തിയിട്ടും പരിേശാധനകൾ നടത്താനായില്ല. മരിച്ചെന്നു സംശയിക്കുന്ന അവിനാശിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. അവിനാശിന്റെ ബന്ധുക്കൾ വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. 40 വർഷം മുൻപ്‌ ഉപേക്ഷിച്ച, ഭൂനിരപ്പിലുള്ള വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടത്. പതിനഞ്ചടിയോളം താഴ്ചയുള്ള ടാങ്കിനു മുകളിൽ ആറ് മാൻഹോളുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നുകിടക്കുകയാണ്. ഇതിലൊന്നിനു താഴെയാണ് അസ്ഥികൂടം കണ്ടത്. കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...