തിരുവാരൂർ : മകളുടെ പഠനത്തിനായി ലോണ്‍ നിഷേധിച്ചതില്‍ ഭീഷണിയുമായി സന്യാസി. തോക്കുമായാണ് സന്യാസി ബാങ്കിലെത്തിയത്. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ബാങ്ക് കൊള്ളയടിക്കുമെന്ന് സന്യാസി ഭീഷണിപ്പെടുത്തുകയും സംഭവങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു.
തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്‍റെ ആധാരം ഈടായി ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിഷേധിക്കുകയായിരുന്നു.
വീട്ടില്‍ പോയ സാമി തോക്കുമായി മടങ്ങിയെത്തുകയായിരുന്നു. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പോലീസെത്തി സന്യാസിയെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























