ഗൺമാൻമാർ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ രേഖകളിൽ കൃത്രിമത്വം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്‌ഐടി ഇക്കാര്യം പറയുന്നത്. എംആർ അജിത്ത് കുമാറിന്റെ ഓഫീസിൽ വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തി എന്നാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. കേസിൽ ചൊവ്വാഴ്ച കോടതി വിധി പറയും. സംഭവം നടക്കുമ്പോൾ പോലീസ് ഫോട്ടോഗ്രാഫർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് പുറകിലാണ് ക്യാമറമാൻ സഞ്ചരിച്ചിരുന്നത്.

മർദനം കഴിഞ്ഞ് 35 സെക്കൻഡുകൾക്ക് ശേഷമാണ് പോലീസ് ക്യമറമാൻ സ്ഥലത്ത് എത്തിയത്. എന്നാൽ ആദ്യം നൽകിയ റിപ്പോർട്ടിൽ പോലീസ് ക്യാമറമാന്റെ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീൽ വച്ചാണ് റഫർ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മൂന്നാം തിയതി കേസ് പരിഗണിച്ചപ്പോൾ എന്തുകൊണ്ട് വധ ശ്രമം ചുമത്തി എന്ന് കോടതി ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

hiv

കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതിക്ക് എച്ച്.ഐ.വി ബാധ; ഒരേ സിറിഞ്ച് പങ്കുവെച്ചതായി സംശയം

0
കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ...

കാണാതായ കൊല്ലം സ്വദേശിയായ യുവാവ് എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ചു

0
കൊല്ലം: ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ യുവാവിനെ എറണാകുളം വടക്കൻ പറവൂർ...

കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16)...

മുഖ്യമന്ത്രി കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്ന് എം.എം മണി

0
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം...