ഷിരൂർ തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിൽ അടിമുടി ആശയക്കുഴപ്പം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഷിരൂർ തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിൽ അടിമുടി ആശയക്കുഴപ്പം. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അതേ സമയം, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാവിക സേന നാളെ മുതൽ ഉള്ള തെരച്ചിലിൽ നാവികസേന ഉൾപ്പടെ ഭാഗമാകും എന്നും ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്‍റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്‍റെ ലോറിയിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലീസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മൽപെ പിണങ്ങി ഇറങ്ങിപ്പോയത്.

തന്നോട് ഹീറോ ആകരുതെന്നാണ് പൊലീസ് പറ‍ഞ്ഞതെന്നും താനിവിടെ തെരച്ചിലിനാണ് വന്നതെന്നും ഇങ്ങനെ പഴികേട്ട് തെരച്ചില്‍ നടത്തുന്നില്ലെന്നും അര്‍ജുന്‍റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. മാൽപെ മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം ആണെന്നും ബോധപൂർവം ഒഴിവാക്കിയതാണെന്നും ലോറി ഉടമ മനാഫ് ആരോപിച്ചു. ഏകോപനത്തിൽ ആശയക്കുഴപ്പം ഒന്നുമില്ലെന്നും തെരച്ചിൽ എത്ര ദിവസം വേണമെങ്കിലും നീട്ടുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാം എന്നും കാർവാർ എംഎൽഎ സതീഷ്നാ കൃഷ്ണ സെയിൽ പറഞ്ഞു. നാളത്തെ തെരച്ചിലിൽ നാവികസേന ഉണ്ടാകും എന്നും വേണമെങ്കിൽ 8 ദിവസം കൂടി തെരച്ചിൽ നീട്ടാനാകുമെന്നും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. നാളെ മുതല്‍ നാവിക സേന എത്തുമെന്നും ജില്ലാ പോലീസ് മേധാവി കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും മല്‍പെയുടെ ജീവൻ അപകടത്തിലാക്കരുതെന്നും അതിനാലാണ് മുൻകരുതലെന്നും തെരച്ചിലിന് ഇറങ്ങരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. ജില്ലാ കളക്ടർ അധ്യക്ഷ ആയ ദുരന്തനിവാരണ സമിതിയുടെ യോഗത്തിന് ശേഷമാകും ഇനി തെരച്ചിൽ എത്ര ദിവസം എങ്ങനെ മുന്നോട്ട് പോകണം എന്ന് അന്തിമതീരുമാനമെടുക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

0
എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ...

മഴക്കെടുതി; ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി റോജി.എം.ജോൺ

0
എറണാകുളം: ശക്തമായ മഴയും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി...

സേഫ് ഓണം 2026 : ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശമാനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

0
ഇടുക്കി: സേഫ് ഓണം 2026 പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ...

മഴക്കെടുതി : ഇടുക്കി ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേര്‍

0
ഇടുക്കി: മഴയെ തുടർന്ന് നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി...