കോഴിക്കോട്: കോഴിക്കോട് ആർജെഡിയിലെ കലഹം പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയും കൂട്ടരും പാർട്ടി വിടാനൊരുങ്ങിയതായാണ് സൂചന. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കടുത്ത അവഗണന നേരിട്ടും സംസ്ഥാന നേതൃത്വം മുന്നണിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവർത്തകരുടെ കലാപനീക്കം. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ പറഞ്ഞു. മുൻ സെക്രട്ടറി കിഷൻചന്ദും ഇതാവർത്തിച്ചു. അതിനിടെ കൊടുവള്ളിയിൽ ആർജെഡി ജനറൽ സെക്രട്ടറി സലീം മടവൂരിനെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന. മുസ്ലിം ലീഗ് നേതാവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ സൈനുൽ ആബിദീൻ തങ്ങളെ ഇടതുപാളയത്തിലെത്തിച്ച് സ്ഥാനാർഥിയാക്കാനുള്ള നീക്കം വിജയിച്ചില്ലെങ്കിൽ ആർജെഡി വിട്ടും മത്സരിക്കാനാണ് സലിം മടവൂരിന്റെ ആലോചന.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























