ഒഫീസിലെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കിരാത നടപടിയുമായി ടൂറിസം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓഫിസിനുള്ളില്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച്‌ പരാതിപ്പെടുന്ന ടൂറിസം വകുപ്പിലെ വനിത ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും തുടര്‍നടപടി കൈക്കാള്ളാനും വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് ജൂണ്‍ 17ന് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീസുരക്ഷക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന് കീഴിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഈ നടപടി.

ടൂറിസം വകുപ്പിന് കീഴിലെ വിവിധ ഓഫിസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നല്‍കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷണഘട്ടത്തില്‍ പിന്‍വലിക്കുകയും പരാതികളില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നതായി കാണുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന്റെ ഫലമായി ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവും പ്രയത്നവും പാഴായിപ്പോകുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിരിക്കുന്നു.

മാത്രമല്ല, ചില ജീവനക്കാര്‍ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അന്വേഷണത്തിനായി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്ന രീതിയിലും വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലും പരാതികള്‍ സമര്‍പ്പിക്കുന്നത് കണ്ടുവരുന്നുവെന്നും ഡയറക്ടര്‍ ഉത്തരവില്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേലില്‍ ഇപ്രകാരം പരാതികള്‍ നല്‍കുന്ന ജീവനക്കാരുടെ വിശാദാംശം പ്രത്യേകം ശേഖരിക്കാനും ഉചിതമായ തുടര്‍ നടപടി സ്വീകരിക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടര്‍ നിഷ്കര്‍ഷിക്കുന്നു.

എന്നാല്‍ ഒരു ജീവനക്കാരിക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ തനിക്ക് എതിരെ അതിക്രമം കാട്ടിയ സഹപ്രവര്‍ത്തകനോ മേലധികാരിക്കോ എതിരെ പരാതി നല്‍കണമെങ്കില്‍ നേരിടേണ്ടിവരുന്നത് അഗ്നിപരീക്ഷയാണ്. സഹപ്രവര്‍ത്തകരുടെയും സംഘടനകളുടെയും അനുനയം, ഭീഷണി എന്നിവക്ക് പുറമേ കുടുംബത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദവും സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. കടുത്ത സമ്മര്‍ദവും ഭീഷണിയും സാമൂഹികമായി ഒറ്റപ്പെടുന്ന സാഹചര്യത്തിന്‍റെയും ഫലമായാണ് ഭൂരിഭാഗം വനിതജീവനക്കാരും പരാതികള്‍ പിന്‍വലിക്കുന്നതും തെളിവുകള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറുന്നതെന്നും വനിതജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...