തൃശൂർ : മേയർ എം.കെ വർഗീസിനെ വീണ്ടും ക്ഷണിച്ച് തൃശൂർ ഡി.സി.സി. 5 വർഷം മേയറാക്കാമെന്ന വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. എം.കെ.വർഗീസ് പറയുന്ന ഏത് ആവശ്യവും അംഗീകരിക്കാൻ തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു. പുല്ലഴി ഡിവിഷനിൽ വിജയിച്ച പശ്ചാത്തലത്തിൽ ആണ് വിന്‍സെന്റിന്റെ പ്രതികരണം.
എന്നാല്‍ നിലവിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് എം.കെ വര്‍ഗീസ് പറഞ്ഞു. തന്നെ ബുദ്ധിമുട്ടിക്കാത്ത കാലം വരെ എൽ.ഡി.എഫിനൊപ്പം നിൽക്കും. നിലവിലെ സഹചര്യത്തിൽ മറ്റു ചർച്ചകൾക്ക് സാധ്യതയില്ല. ഇപ്പോൾ രണ്ട് വർഷത്തേക്കാണ് മേയർ സ്ഥാനം. നിലവിലെ സാഹചര്യത്തിൽ അത് അഞ്ച് വർഷം വരെ ആകാമല്ലോ എന്നും വർഗീസ് പറഞ്ഞു.
തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ ഉൾപ്പെടെ 25 അംഗങ്ങളാണ് എൽ.ഡി.എഫിന് 23 പേരുടെ പിന്തുണ യു.ഡി.എഫിനുമുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്ന പുല്ലഴി ഡിവിഷനില്‍ യു.ഡി.എഫിന്റെ കെ.രാമനാഥനാണ് വിജയിച്ചത്. 1009 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.