ഹൈദരാബാദ് : തെലുങ്കാനയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു സ്ത്രീ ഉൾപ്പടെ രണ്ടുപേർ മരിച്ചു. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെദ്ദപ്പള്ളി ജില്ലയിലെ ഗൗറെഡ്ഡിപേട്ട് ഗ്രാമത്തിലാണ് സംഭവം. ഒരു ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ഇവർ. ഒഡീഷക്കാരാണ് ഇവർ എല്ലാവരും. കഴിഞ്ഞ ദിവസം തൊഴിലാളികൾ പെദ്ദപ്പള്ളിയിലെ ഒരു കടയിൽ നിന്ന് കോഴി വാങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അവർ രണ്ട് ദിവസം കോഴി പാകം ചെയ്തു കഴിച്ചു. അതിനുശേഷം അവരിൽ ചിലർക്ക് അസുഖം വന്നു. ഇവരെ കരിംനഗറിലെ സർക്കാർ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.





























