മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിൽ കഴിഞ്ഞ ദിവസം സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തേക്ക് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് വ്യാപകമായി നടത്തിയ തെരച്ചിലിൽ ഇന്നലെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ. ചാലിയാർ പുഴയിൽനിന്ന് ഇന്നലെ അഞ്ച് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഇതോടെ മാെത്തം മരണസംഖ്യ 319ആയി. 280 പേരെക്കുറിച്ച് ഉരുൾപൊട്ടലുണ്ടായി നാലുദിവസം കഴിഞ്ഞിട്ടും വിവരമില്ല. അതേസമയം, സർക്കാർ കണക്കിൽ മരണം 210 ആണ്.മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും വിന്യസിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. ആറു മേഖലകളായി തിരിച്ച് നാല്പതു സംഘങ്ങളാണ് ഒരേസമയം തെരച്ചിലിൽ ഏർപ്പെട്ടത്. ഇന്നും തുടരും.സേനയുടെയും നേവിയുടെയും സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും അടക്കം 640 സംഘമാണ് രംഗത്തുള്ളത്. സേനയുടേതിനു പുറമെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറും ദുരന്തഭൂമിയിലും ചാലിയാർ തീരങ്ങളിലും പരിശോധനയ്ക്കുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























