കോഴിക്കോട് : കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗര്‍ഭസ്ഥ ശിശു മരിച്ചു. കോഴിക്കോട് അഗസ്ത്യമുഴിയില്‍ ആയിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് മരണപ്പെട്ടത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ പരാതിയുമായി കുടുംബം രംഗത്തെത്തി. ഇന്നലെ രാവിലെ ആയിരുന്നു പരാതിക്കാസ്പദമായ സംഭവം. അധികൃതര്‍ സമയത്തിന് ചികിത്സ നൽകാത്തതാണ് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ജൂൺ മാസം 24നായിരുന്നു പ്രസവ തീയതി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ നേരെത്തെ ആശുപത്രിയില്‍ എത്തിയെങ്കിലും അഡ്മിറ്റാക്കാൻ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പഞ്ഞു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























