156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ; യുപി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ സര്‍വേ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച്‌ ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേതാണ് റിപ്പോര്‍ട്ട്. ഇതില്‍ 121 പേര്‍ ഗുരുതര ആരോപണം നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി പത്തിന് 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 615 സ്ഥാനാര്‍ഥികളുടെ സത്യാവങ്മൂലമാണ് വിശകലനം ചെയ്തത്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. എസ്.പിയുടെ 75 ശതമാനത്തോളം സ്ഥാനാര്‍ഥികളും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തൊട്ടുപിന്നാലെ അവരുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡിയാണ്. ബിജെപിയുടെ 57 സ്ഥാനാര്‍ഥികളില്‍ 29 ആളുകളുടെ പേരിലും കേസുണ്ട്. കോണ്‍ഗ്രസിന്റെ 58 ല്‍ 21 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസുള്ളവര്‍. സ്ഥാനാര്‍ഥികളില്‍ 12 പേരെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരാണ്. ബുലന്ദ്ഷറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്.

ആറ് സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാത കേസുകളുണ്ട്. 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുള്ളവരാണ്. ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന മൊത്തം സ്ഥാനാര്‍ഥികളില്‍ 12 ശതമാനം മാത്രമേ വനിതകള്‍ ഉള്ളൂ. 73 സ്ഥാനാര്‍ഥികള്‍ 80നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. 214 സ്ഥാനാര്‍ഥികള്‍ 25നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നും ഇടയില്‍ പ്രായമുള്ള 328 പേരും സ്ഥാനാര്‍ഥികളായുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 239 സ്ഥാനാര്‍ഥികളുണ്ട്. 304 സ്ഥാനാര്‍ഥികള്‍ ബിരുദധാരികളും അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

മീററ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ അമിത് അഗര്‍വാളിനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സമ്പന്നര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന ആര്‍എല്‍ഡിയുടെ 97 ശതമാനം സ്ഥാനാര്‍ഥികളും ബിജെപിയുടെ 89 ശതമാനം സ്ഥാനാര്‍ഥികളും ബി.എസ്.പിയുടെ 82 ശതമാനം പേരും എസ്.പിയുടെ 55 ശതമാനം സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 42 ശതമാനം സ്ഥാനാര്‍ഥികളും ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളവരാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി സെന്റ് തോമസ് കോളജിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി

0
റാന്നി: സെന്റ് തോമസ് കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി...

കാൽവരി അഭയഭവനം സന്ദർശിച്ച് കാരക്കാട് സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

0
ചെങ്ങന്നൂർ: കാരക്കാട് സീനായിക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡൈനിഷ്യസ്...

ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം

0
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ...

നയതന്ത്ര ഉപഹാരങ്ങൾ പൊതുജനങ്ങൾക്കും ലേലത്തിന് വെച്ച് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : അന്താരാഷ്ട്ര വേദികളിൽ നിന്നും വിദേശ പ്രതിനിധികളിൽ നിന്നും ഇന്ത്യൻ...