156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ; യുപി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ സര്‍വേ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച്‌ ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേതാണ് റിപ്പോര്‍ട്ട്. ഇതില്‍ 121 പേര്‍ ഗുരുതര ആരോപണം നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി പത്തിന് 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 615 സ്ഥാനാര്‍ഥികളുടെ സത്യാവങ്മൂലമാണ് വിശകലനം ചെയ്തത്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. എസ്.പിയുടെ 75 ശതമാനത്തോളം സ്ഥാനാര്‍ഥികളും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തൊട്ടുപിന്നാലെ അവരുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡിയാണ്. ബിജെപിയുടെ 57 സ്ഥാനാര്‍ഥികളില്‍ 29 ആളുകളുടെ പേരിലും കേസുണ്ട്. കോണ്‍ഗ്രസിന്റെ 58 ല്‍ 21 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസുള്ളവര്‍. സ്ഥാനാര്‍ഥികളില്‍ 12 പേരെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരാണ്. ബുലന്ദ്ഷറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്.

ആറ് സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാത കേസുകളുണ്ട്. 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുള്ളവരാണ്. ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന മൊത്തം സ്ഥാനാര്‍ഥികളില്‍ 12 ശതമാനം മാത്രമേ വനിതകള്‍ ഉള്ളൂ. 73 സ്ഥാനാര്‍ഥികള്‍ 80നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. 214 സ്ഥാനാര്‍ഥികള്‍ 25നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നും ഇടയില്‍ പ്രായമുള്ള 328 പേരും സ്ഥാനാര്‍ഥികളായുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 239 സ്ഥാനാര്‍ഥികളുണ്ട്. 304 സ്ഥാനാര്‍ഥികള്‍ ബിരുദധാരികളും അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

മീററ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ അമിത് അഗര്‍വാളിനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സമ്പന്നര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന ആര്‍എല്‍ഡിയുടെ 97 ശതമാനം സ്ഥാനാര്‍ഥികളും ബിജെപിയുടെ 89 ശതമാനം സ്ഥാനാര്‍ഥികളും ബി.എസ്.പിയുടെ 82 ശതമാനം പേരും എസ്.പിയുടെ 55 ശതമാനം സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 42 ശതമാനം സ്ഥാനാര്‍ഥികളും ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളവരാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...