ടെഹ്റാൻ : അമേരിക്കയും ഇസ്രയേലും വെടിനിർത്തലിന് നീക്കം നടത്തുന്നതായി ഇറാനിയൻ മാധ്യമങ്ങൾ. 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ നടപ്പാക്കാൻ ശ്രമം തുടങ്ങിയെന്ന് ഇറാൻ മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോർട്ട്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് ശേഷം യുദ്ധം 22 ദിവസം പിന്നിടുകയാണ്. സമാധാന നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അതിനിടെയാണ് ഇറാനിയൻ മാധ്യമങ്ങൾ 48 മണിക്കൂർ താത്ക്കാലിക വെടിനിർത്തലിനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇക്കാര്യം യുഎസും ഇസ്രയേലും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറാൻ പ്രസിഡന്റിനെ വിളിച്ചിരുന്നു. അതിൽ ഈ മേഖലയിൽ സമാധാനം വീണ്ടും വരാനുള്ള നീക്കങ്ങളുണ്ടാകണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. അതോടൊപ്പം തന്നെ ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാനുള്ള നീക്കങ്ങളുണ്ടാകണമെന്ന ഇന്ത്യയുടെ നിലപാടും അറിയിച്ചിരുന്നു.






























